സംസ്ഥാനമൊട്ടൊകെ ഉദ്യോഗാർഥികളുടെ യാചനാ സമരം; തിരുവനന്തപുരത്ത് മുട്ടിലിഴഞ്ഞ് പ്രതിഷേധം

സംസ്ഥാനമൊട്ടൊകെ ഉദ്യോഗാർഥികളുടെ യാചനാ സമരം; തിരുവനന്തപുരത്ത് മുട്ടിലിഴഞ്ഞ് പ്രതിഷേധം

സംസ്ഥാനമൊട്ടൊകെ ഉദ്യോഗാർഥികളുടെ യാചനാ സമരം; തിരുവനന്തപുരത്ത് മുട്ടിലിഴഞ്ഞ് പ്രതിഷേധം
സംസ്ഥാനമൊട്ടൊകെ ഉദ്യോഗാർഥികളുടെ യാചനാ സമരം; തിരുവനന്തപുരത്ത് മുട്ടിലിഴഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പി.എസ്.എസി ഉദ്യോഗാർഥികളുടെ സമരം കൂടുതൽ ശക്തിപ്പെടുന്നു. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. 

സര്‍ക്കാര്‍ നിലപാടിനെതിരെ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്ക് പൊരിവെയിലില്‍ മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിക്കുന്നു. 

'അര്‍ഹതപ്പെട്ട ജോലിക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട്, ജോലിക്ക് വേണ്ടി മരണം വരെ പോരാടാന്‍ തയ്യാറാണ്. കൂടിനില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കളുണ്ട്, ഇവരുടെ കുടുംബങ്ങളും ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരാണ് ഞങ്ങള്‍. ഞങ്ങളോടെന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പിടിവാശി കാണിക്കുന്നത്. ഞങ്ങളില്‍ പലരും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഞങ്ങളുടെ അവസാന പ്രതീക്ഷയാണിത്. സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാവുന്നതു വരെ ഞങ്ങള്‍ പോരാടും. ഗതികെട്ട് അലയുകയാണ് ഇപ്പോള്‍.' ഉദ്യോഗാര്‍ഥികളിലൊരാള്‍ പ്രതികരിച്ചു. 

പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം ഇന്ന്. 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.